Popular Posts

Thursday, January 27, 2011

Monday, January 24, 2011

Sunday, January 16, 2011

കാലത്തിന്റെ വഴിവീഥികള്‍

        പാടുന്നു ഞാനിന്ന് നിന്നെക്കുറിച്ച്
        പട്ടുനീലിച്ചൊരു അമ്മയാം മാതാവെ
        ഒരമ്മതന്‍ മക്കളാം ഭൂമിതന്‍ മാറില്‍ നി-
        ന്നുതിര്‍ക്കുന്നു പരസ്പരം മനുജരക്തം
സിന്ധുവും, ഗംഗയും,യമുനയും എല്ലാം
നിറഞ്ഞൊഴുകിയ കേരളനാട്ടില്‍
ചോരപ്പുഴ ഒഴുകുകയാണിവിടെ 
        ബുദ്ധന്‍ ജനിച്ച ഗാന്ധി വളര്‍ന്ന
        മാനവര്‍ വാഴ്ത്തിയ പുണ്യനാട്
        പുളകങ്ങള്‍ വിതറിയ തടിനികളും,
        സസ്യലതാതികള്‍ കാനനങ്ങള്‍
എവിടെ  പോയ് നിന്നില്‍നിന്നിത്ര വേഗം
വില്‍ക്കുന്നു നിന്നെ നിന്‍ മക്കള്‍ തന്നെ
പുഴകളും , തീരവും വില്‍ക്കുന്നവര്‍-
ശാപത്തിന്റെ വാക്കുകള്‍ ഇന്നു നീ ഉതിര്‍ത്താലും
       വെറുക്കില്ലൊരിക്കലും എന്‍ പ്രിയഭൂമിയെ
       ഗദ്ഗദം നിറഞ്ഞൊരാദിത്യ നാഴിയില്‍
       അണയുന്നു ഭൂമിതന്‍ ദുഃഖം സഹിക്കാതെ
                           by
                            Teena Thomas






































 

മൊട്ടിട്ട പുഷ്പം

സ്കു്ുളിലേയ്ക്കാദ്യമായ് പോകുമ്പോളിന്നെെന്റ
കണ്ണുകള്‍  രണ്ടും  നിറഞ്ഞിരുന്നു.
ഉള്ളിലോരല്പം     ഭയമുണ്ടെന്നാകിലും
അച്ഛന്റെ   കൈകള്‍   എന്‍ കുട്ടിനുണ്ട്
അക്ഷരവാക്കുകള്‍ വേദങ്ങളായി
എന്‍‍മന കണ്ണുനീര്‍  ഒപ്പിമാറ്റി
അച്ഛന്‍  മടങ്ങിപോകുന്നതും
കണ്ടു  ഞാന്‍  പെട്ടന്ന് പൊട്ടിക്കരഞ്ഞുപോയി





ബാല്യത്തിന്റെ ഓര്‍മകള്‍

  സ്കൂളിലേക്കാദ്യമായ്  പോകുമ്പോഴന്നെന്റെ
കണ്ണുകള്‍ രണ്ടും നിറഞ്ഞിരുന്നു
വഴിയുടെ അരികിലെ കൊങ്ങിണി പൂക്കളില്‍
തേന്‍നുകരുന്ന പൂമ്പാറ്റകളില്‍
ഞാന്‍ ഒന്നുനോക്കവെ
എന്‍ കണ്ണുശോഭിച്ചു. പുഞ്ചിരിപൂവായി
വിടര്‍ന്ന നേരം
കണ്ണുനീര്‍ മുത്തായ എന്‍കൊച്ചുഭാവങ്ങള്‍
പുഞ്ചിരി പൂക്കളായി പാറിവന്നു
അമ്മ എന്ന ആദ്യാക്ഷരം കുറിക്കുമാ
ടീച്ചര്‍ തന്‍ സ്നേഹത്തിന്‍ ആഴമറിഞ്ഞുനിന്നു
കൂട്ടുകാരൊപ്പമേ ആദ്യപാംങ്ങളില്‍
ശ്രദ്ധതിരിഞ്ഞു വരുന്ന നേരം
ഇന്നും എന്‍മനസിലെ ഒരുകൊച്ചു
തേങ്ങലായ്  ബാല്യകഥകള്‍  തെളിഞ്ഞുവന്നു

Wednesday, January 12, 2011

മിഴിനീര്‍ സുമങ്ങള്‍

 സ്കൂളിലേക്കാദ്യമായ് പോകുമ്പോഴന്നെന്റെ
കണ്ണുകള്‍ രണ്ടും നിറഞ്ഞിരുന്നു
ഉറ്റവരോടായ് യാത്ര ചൊല്ലി അന്ന്
പടിവാതില്‍ മെല്ലെ തുറന്നു നീങ്ങി
കണ്‍കളില്‍  നിന്നു ഞാന്‍ മാഞ്ഞു പോകും
വരെ എന്നമ്മനോക്കിനിന്നാവഴിയേ
വിദ്യാലയാങ്ക​ണ വാതില്‍ കടന്നപ്പോള്‍
തെല്ലുഭയമെന്റെ ഉള്ളിലേറി
ആദ്യാക്ഷരങ്ങള്‍ പറഞ്ഞുതന്നോരെന്റെ

Monday, January 10, 2011

ഭൂമിക്കായ് ഒരാദരാഞ്ജലി

ഇനിയെത്ര നാളുകള്‍ നീണ്ടുനില്പൂ 
ഭൂമീ നിന്‍  ജീവിത ജൈത്രയാത്ര ?
ഇനിയും രാവുകള്‍ അണയുമോ ഭൂമീ
നിനക്കൊന്നു തലചായ്ചുറങ്ങാന്‍ ?

ഇനിയും പകലുകള്‍ വിടരുമോ ഭൂമീ 
നിന്‍ മിഴിനീര്‍ തുടയ്ക്കാന്‍ ? 
അറിയില്ല ഏകയായ് കഴിയുവാന്‍ ഭൂമീ
നിനക്കിനിയെത്ര രാപ്പകല്‍ ബാക്കി?
                      പനിക്കുന്നുവോ നിന്റെ മേനിയമ്മേ ?
                      വിറക്കുന്നുവോ നീ അമ്മേ  ?
                      വരണ്ടുവോ നാഡികള്‍ 
                      പിടയുന്നുവോ നിന്റ ജീവന്‍ ?

Thursday, January 6, 2011

കാട്ടരുവി

ആരെയോ   നീ  തിരയുന്നു
ആരെയോ   നീ   തേടുന്നു.
പുഷ്പ   ഗന്ധമോ
അതോ  ചിറകാഞ്ഞുലയുന്ന   കാറ്റിനെയോ
ചിറകാഞ്ഞാടുന്ന  കാറ്റോ
അരുവി  നിന്നെയാണോ   തേടുന്നത്
അതോ  നെയ്ത്  കുുട്ടന്ന  ചിലന്തിയോ
ചിലന്തിയോ  കാട്ടരുവി  നിന്നെയാണോ  തിരയുന്നത്.
അതോ  ദാഹം തുളുമ്പുന്ന  പുള്ളിമാനെയോ
കാട്ടരുവി  നിെന്‍റ  കാതു  നിശബ്ദമായ
അതോ  നിെന്‍റ   നീരുറവ  വറ്റിയോ
പറയു  ആരെയോ   നീ  തിരയുന്നത്
ഒന്നിനെയും  അല്ല   നിന്നെ  നോക്കുകയായിരുന്നു

 
                                                                           by,
                                                                ക്രിസ്റ്റീന  തങ്കച്ചന്‍                                                                                    
    

ഭൂമിക്കായ് ഒരാദരാജ്ഞലി

ഇനി എത്ര നാളുകള്‍ നീണ്ടുനില്‍പു
ഭൂമി നിന്‍ ജീവിത  ജൈത്രയാത്ര
ഇനിയും രാവുകള്‍ അണയുമേ ഭുമി
നിനയ്ക്കൊന്നു തലച്ചായ്ച്ചുറങ്ങാന്‍
ഇനിയും പകലുകള്‍ വിടരുമോ ഭൂമി
നിന്‍ മിഴിനീര്‍ തുടയ്ക്കാന്‍
അറിയില്ല ഏകയായ് കഴിയുവാന്‍ ഭൂമി
നിനക്കിനി  എത്ര  രാപ്പകല്‍ ബാക്കി
                                             പനിക്കുന്നുവോ നിന്റെ മേനിയമ്മേ
                                             വിറയ്ക്കുന്നുവോ നീയമ്മേ        
                                             വരമ്ടുവോ നാഡികള്‍
                                             പിടയുന്നുവോ നിന്റെ ജീവന്‍
                                             മായ്ച്ചുകളഞ്ഞുവോ നിന്‍ കുങ്കുമമ്മേ
                                             ഇനിയും തുടരുമീ ചെയ്തികള്‍
                                             പ
 

ഭൂമിയുടെ തേങ്ങല്‍

പച്ചപ്പട്ടുടുത്ത വര്‍ണസുരസുരഭിലയാം ഭൂമി
നിന്‍ മേനിയില്‍ ഞാന്‍ ഒന്ന് തൊടട്ടെ
വര്‍ണ വിസ്മയമാം ഭൂമി
പറയൂ നീ ഇന്ന് എന്തിന് വിലപിക്കുന്നു.
എന്നോടായ് ചൊല്ലു നീ.......
          പുഴകളും മലകളും തിങ്ങി നിറഞ്ഞൊരു
          ഐശ്വര്യവതിയാം ഭൂമി.........
          മാനവരാശി നിന്നുടെ മേലില്‍
          നാശം വിതയ്ക്കുകയാണോ........
          നാശം തന്നെയുമാണവര്‍ കൊയ്യാനായി
          പോകുന്നതെന്നവര്‍ അറിയുന്നില്ലല്ലോ
                                       
Tintu



















 

ഇനിയെത്ര നാള്‍?

മരുപ്പച്ചപോലെയൊരു
കാടിന്റ തണലായി
കൊതിക്കുന്നു രാവിന്‍ കാറ്റും
തേടുന്നൊരു കുടം വെളളത്തിനായി
കൊതിക്കുന്നു ഭൂമിതന്‍ നാഡികള്‍
വറ്റിവരണ്ടവള്‍ കേഴുന്നു
മോഹമായ് ദാഹം ശമിപ്പിക്കും
നീരിനായ് കേഴുംമെത്ര ദിനങ്ങള്‍
വര്‍ഷമേ നിനക്കിനിയും നാലളുകള്‍ ശേഷിപ്പൂ
ദാഹശമനി നിനക്കെത്ര നാള്‍?
                                                  ഡോണ തോമസ്
                                                  VIII:A        

പച്ചപ്പട്ടുടുത്ത അമ്മ

എത്രസുന്ദരമെന്‍  ഭൂമി
എത്രമനോഹരമാം എന്‍ അമ്മ
പച്ചപട്ടുടുത്തു നില്‍ക്കുന്ന അമ്മ
ഞാന്‍ നോക്കിനില്‍ക്കുന്നു അമ്മേ നിന്നെ.....
പച്ചപുതച്ചു നില്‍ക്കുന്ന മരങ്ങളും,
മൃഗങ്ങളെയും പുഴകളെയും തോടുകളേയും എല്ലാം
ഏന്തിനില്‍ക്കുന്ന അമ്മയോ 

മന്ദമാരുതന്‍

ഓര്‍മയിലെങ്ങോ ഒരു പ്രഭാതം
ഓര്‍ക്കാന്‍ കൊതിക്കുന്ന കാഴ്ചകള്‍
എന്നെ പൂല്‍കിയുണര്‍ത്താന്‍ വെ-                                                                         
മ്പുന്നെന്‍ പ്രിയ മന്ദമാരുതന്‍                                                                               
        അവള്‍ എന്നുടെ പ്രിയസഖി                                                                        എന്നെയെന്നെന്നും തഴുകി ത-                                                                             
        ലോടി എന്നെന്നും എന്നുടെ
         ചാരെ അണഞ്ഞീടുന്നു                                                                             
വരിക വരിക എന്‍ പ്രിയാ സോ-
ദരീ, എന്നെന്നും എന്നുടെ 
പ്രിയതോഴിയാകുവാന്‍ അവള്‍
നിന്നെ ഞാന്‍ കാത്തിരിക്കുന്നു.
        ഓര്‍മയിലെങ്ങോ ഒരു പ്രഭാതം                                                                   
        ഓര്‍ക്കാന്‍ കൊതിക്കുന്ന കാഴ്ചകഴള്‍
                                                        BY
                                                              അലീന ജി കുര്യമന
 

    

എന്റെ പ്രകൃതി

എത്ര   മനോഹരമായ   പ്രകൃതി
എന്റെ  സ്വന്തം  പ്രകൃതി
എല്ലാം  വസ്ത്ുക്കളും   വിശാലമാണ്  മനോഹരമാണ്.
എല്ലാം   കണ്ടുപിടുത്തങ്ങളും  ചറുതും   വലുതും.
എല്ലാം   വസ്തുക്കളും  അതിശയവും  ശാന്തമാണ്
ഇതെല്ലാം   ദൈവ   നിറ്മ്മിച്ചു




                         പ്രെയ്സി രാജു

ഭൂമി ശ്രീ

ഭൂമി തന്‍ മനോഹര ദളങ്ങള്‍
ഇന്ന് കൊഴിഞ്ഞ് വിഴവേ
പ്രകൃതി തന്‍ രമണിയത
കാറ്റില്‍ പറന്നവേ
ഒരു വറ്റു സ്നേഹത്തിനായി
കേഴുന്നു ഭൂമിതന്‍ ശ്രീ
      ഇനിയൊരു ഹരിത ഭൂമിക്കായി
      കൊതിക്കുന്നിതാ മനുഷ്യ രാശികള്‍
      ഇനി യെത്രനാള്‍  ശേഷിപ്പൂ
      നിന്‍ മനോഹര   മേനികള്‍
ഭൂമി തന്ന കാതാരില്‍ നിന്നുയരുന്ന
നെടുവീര്‍പ്പിന്‍ സ്യരമഞ്ജരി
കേട്ടിടനായി മാനവരില്ലൊന്നൊലുകില്‍
       പ്രാണവേദനയാല്‍  വിങ്ങുന്നു
       ഭൂമിതന്‍ മനോഹര മേനികള്‍
       ഇനിയും കൊതിപ്പൂ ഭൂമി
       മാനവര്‍തന്‍ സ്നേഹസ്പര്‍ശനത്തിനായ്
                                                    -ജോസ്ന ജോസഫ്

Wednesday, January 5, 2011

പുഴയുടെ തേങ്ങല്‍

ഒരു  പുഴയായി  ഞാന്‍ ഒഴുകവേ
പ്രകൃതിതന്‍  രമണീയത
ഹൃദയത്തില്‍ ഒളിപ്പിച്ചുവെച്ചുകൊണ്ട്
‍‍
ഞാന്‍ പാടുകയാണ്
ഈ ലോകത്തില്‍ ​​​ഹൃദയതരളിതമാം ഗാനം
             ആഗാനത്തിന്‍  ചെറുവരികള്‍ക്കുമുണ്ട് പറയാന്‍
             മാനവരാശിയുടെ ഹൃദയംനുറുങ്ങുന്ന ക്രൂരതകളുടെ കഥ
             സമൃദ്ധിയുടെ  പുല്‍നാമ്പുകള്‍ ചൂടിയൊഴുകിയ
              ഞാന്‍  തേങ്ങുകയാണ്
                ഭൂമി  മാതാവിന്‍  ദു​.ഖത്തിന്‍   കൈകോര്‍ത്തുകൊണ്ട്
                എന്നമ്മതന്‍ മിഴിനീരു  മാത്രമാണിന്നുഞാന്‍
                തേങ്ങുന്ന ഭൂമിതന്‍ കണ്ണീ൪ക്കണങ്ങള്‍ മാത്രം
                 ഓ൪ക്കുക  മ൪ത്യനീ, ഭൂമിതന്‍
                 നാഡികളാണി പുഴകളാം ഞങ്ങള്‍
                        

              

സഫലികരിക്കാത്ത സ്വപ്നം

 കുളിരിന്റെ  വസന്തത്തില്‍ മാറോടണഞ്ഞു
ഭുമിത൯  മുഖപടം  ഞാന്‍മാറ്റാതെ
കണ്ടു,പച്ചയാം  വിരിപ്പിട്ട  കമ്പിളിയാല്‍
അവള്‍  തന്‍ മാറിടം ഉയര്‍ന്നിപൊങ്ങുന്നു
     
           ഇനിയും  ഞാന്‍  ആ മന്ദസ്മിതം നോക്കിനില്‍ക്കവേ
            അതാ,... ഒരു കണ്ണറപ്പിക്കുഭയാനകരൂപം
           അമ്മതന്‍  വിരിമാറിനടിയില്‍  ഒളിച്ചിരിപ്പു
വൃത്തികെട്ട  പ്ലാസ്റ്റിക്ക്  പുഷ്പങ്ങളും
ചീഞ്ഞളിഞ്ഞ വിഷ സ്രോതസും
അമ്മതന്‍ തിരുമാറിനെ കുത്തികീറുന്നു
             വീണ്ടും  ആ  ദുര്‍ബലനിമിഷം
             കാണാതെ ഞാന്‍ മിഴിയടക്കവെ
             എന്‍ മനസില്‍  കാണാമറയത്തായ        
             ഞാന്‍ നെയ്ത്കൂട്ടിയ പ്രപ

മാധ്യമങ്ങള്‍

               നമ്മുടെ നാട്ടില്‍ ടെലിവിഷനും ഇന്റര്‍നെറ്റും കമ്പ്യൂട്ടറും മൊബൈല്‍ഫോണുമൊക്കെ സര്‍വ്വസാധാരണ മായിരിക്കുന്നു. ഒരു നേരം ഭക്ഷണം കഴിയ്കാനില്ലാത്തവര്‍ പോലും ടി.വി യുടെ മുന്നിലിരുന്ന് സ്വപ്നം കാണുന്നു.മാധ്യമ
ങ്ങളാണ് മലയാളിയുടെ  ജീവിതശൈലി  നിയന്ത്രിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു മനുഷ്യന്‍ രാവിലെ എഴുന്നേല്‍ ക്കുമ്പോള്‍ മുതല്‍ രാത്രി കിടക്കുന്നതു വരെയുള്ള എല്ലാ കാര്യങ്ങളുടേയും നിയന്താവ് മാധ്യമങ്ങളാണ് .മനുഷ്യസമൂഹ ത്തെ നന്മയിലേക്കും ഐക്യത്തിലേക്കും പുരോഗതിയിലേയ്ക്കും നയിക്കുക. അറിയുക അറിയിക്കുക എന്നതാകണം മാധ്യമങ്ങളുടെ ലക്ഷ്യങ്ങള്‍.
                ലോകത്തു നടക്കുന്ന  സംഭവവികാസങ്ങള്‍ സത്യസന്ധമായ രീതിയില്‍ ജനങ്ങളിലെത്തിക്കുക എന്നതാണ് മാധ്യമങ്ങളുടെ ധര്‍മ്മം.വസ്തു ന്ഷ്ഠയുടെയും ,സത്യാന്വോക്ഷണത്തിന്റെയും സാക്ഷാത്ക്കാരവാണ് മാധ്യമങ്ങള്‍ ആദായത്തിനും സ്വാധീനത്തിനും വേണ്ടി വാര്‍ത്തകളെ തമസ്ക്കരിക്കുകയും പൈങ്കിളി വല്‍ക്കരിക്കുകയും വളച്ച് ഒടിക്കുകയും ചെയ്യുന്ന ശൈലി ഇന്ന് മാധ്യമങ്ങളിലൂടെ  കാണാന്‍ കഴിയും രാ​ഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം ലാഭേച്ഛ തുടങ്ങിയ കാര്യങ്ങളാണ് ഈ ധാര്‍മ്മിക ശോഷണത്തിനുള്ള കാരണം
ജനാധിപത്യ സംവിധാനത്തിന്റെ നാലാം സ്തൂപമായി വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങള്‍ ഇന്ത്യയിലെ മറ്റേത്
സംസ്ഥാനങ്ങളേക്കാളും കൂടുതല്‍ കേരളത്തില്‍ വിലമതിക്കുന്നു. കാലംമാറി. ജനാധിപത്യം പുലര്‍ന്നു. പത്രങ്ങള്‍ക്ക് ഏറെസ്വാധിനം ലഭിച്ചു. ആധുനിക സംവിധാനങ്ങളും സാങ്കേതിക വിദ്യയും മാധ്യമങ്ങളുടെ രൂപവും ഭാവവും മാറി പ്രചരണവും സ്വാധിനവും കുത്തനെ കൂടി.
                ഒരു കുട്ടി തന്റെ 15 വയസിനിടയില്‍ ഏതാണ്ട് 900-ല്‍ പരം കൊലപാതകങ്ങളും അശ്രീല സംഭവങ്ങളും മാധ്യമങ്ങളിലൂടെ അറിയുന്നു.അങ്ങനെ സഭ്യമല്ലാത്ത വാക്കുകളും വികാരപ്രകടനങ്ങളും അക്രമരംഗങ്ങളും കുട്ടിയുടെ  മനസില്‍ പതിയുകയും  അവസരം കിട്ടുമ്പോള്‍  അവനത്  പ്രകടിപ്പിക്കുകയും ചെയ്യുന്നു.ടി.വി യിലെ അശ്ലീലതയും മൊബൈല്‍ഫോണ്‍ ക്യാമറകളുടെ  ദുരുപയോഗവും ഇന്റര്‍നെറ്റിന്റെ അതിപ്രസരവും ഇന്ന് സമൂഹത്തില്‍ ധാര്‍മ്മികത ഇല്ലാതാക്കിയിരിക്കുന്നു.ഇതിലൂടെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നത് വിദ്യാര്‍ത്ഥികളാണ്.
                സംസ്കാരവും അതിനാധാരമായ മൂല്യങ്ങളും രൂപപ്പെടുന്നതില്‍ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടോ എന്നു സംശയമാണ്.ചാനലുകള്‍ മൂല്യച്യുതിക്കു കാരണമാകുന്നു എന്ന പൊതുവായ ആക്ഷേപത്തിനപ്പുറം മാധ്യമങ്ങളെ എപ്രകാരം സംസ്കാരത്തിന്റെ സൃഷ്ടാക്കളും സംരക്ഷകരുമാക്കാന്‍ കഴിയുമെന്ന ആലോചന നടക്കുന്നില്ല. മാധ്യമത്തില്‍ നിന്നു പുറത്തുകടന്ന് മാധ്യമത്തെ വസ്തുനിഷ്ഠമായി പരിശോധിക്കാന്‍  നമുക്കാവില്ല.
                 സാങ്കേതിക വിദ്യയുടെ വിസ്മയകരമായ സാധ്യതകള്‍ മനസ്സിലാക്കിയ മാധ്യമഗുരു മാര്‍ഷല്‍ മാക്ലൂഹന്‍ മാധ്യമം തന്നെയാണ് സന്ദേശം എന്നു പ്രഖ്യാപിച്ചു .മാധ്യമം നല്‍കുന്ന സന്ദേശത്തേക്കാള്‍ മാധ്യമം
തന്നെയാണ് അപകടം എന്നു പ്രസ്ഥാവിച്ചയാളാണ് അമേരിക്കയിലെ താത്ത്വികനായ ജെറി മാന്‍ഡര്‍.മാധ്യമം നന്മയ്ക്കു വേണ്ടി ഉപയോഗിക്കാന്‍ നമുക്കു ശ്രമിക്കാം.ജനതയുടെ നാവായി മാധ്യമം മാറുന്നു. ഒരു നുണ നൂരു തവണ ആവര്‍ത്തിച്ചാല്‍ സത്യമാകും. ഇതാണ് മാധ്യമങ്ങളില്‍ നടക്കുന്നത്.
                 വര്‍ഗപരവും വംശപരവുമായ ഉച്ചനീചത്വങ്ങളില്‍ നിന്ന് ലോകത്തെ ജനാധിപത്യത്തിലേക്ക് നയിച്ചത് മാധ്യമങ്ങളാണ്.ഒന്നാം ലോക മഹായുദ്ധത്തിലും

പച്ചപ്പട്ടായ ഭൂമി

പുലര്‍ക്കാല വാനില്‍ മൊട്ടിട്ട പാരിജാതത്തിന്റെ
ഹിമം പൂണ്ട ശുദ്രദളങ്ങളിലൂടെ ഞാന്‍ സഞ്ചരിക്കവെ
മനസാം കോവിലില്‍ നിന്നൊരു ചോദ്യം ഉതിര്‍ന്നു വന്നു.
ഏയ് പാരിജാതമേ...... നിന്‍ ആരതീഭാവം ആരു തന്നു?
കാറ്റോ, കാറോ, പ്രപഞ്ചശക്തിയാം ഭൂമീദേവിയോ?
വര്‍ണ്ണമായ ലോകമാം ഭൂമിയില്‍
വിരുന്നിനായ് വന്നപ്പോള്‍ കൂട്ടിനായ് ആരുവന്നു
ത്മ്പിയോ, പൂമ്പാറ്റയോ, കിളികൊഞ്ചലോ
വിരുന്നിനായ് വന്ന പാരിജാതമോ
നീ കണ്ട വര്‍ണമാം ലോകം എത്ര സുന്ദരം
നാളെ നിന്‍ ജീവന്‍ അസ്തമിക്കുമ്പോള്‍
നീ ഓര്‍ക്കുക നിന്റെ അമ്മയാം ഭൂമിയെ
നിനക്കൊരു ജന്മം തന്ന പുണ്യാത്മാവിനെ
അരുളുക വന്ദനം അവള്‍ക്കായി നിന്‍ മൊഴിയിലൂടെ
                                                       by
                                                           TESSY . KURIAN
                                                                   VIII A

സുന്ദരഭൂമി

              എത്ര സുന്ദര  ഈ  ഭുമി.....
                എത്ര   മനോഹരം  ഈ   ഭുമി....
                 വയലുകള്‍,പുക്കള്‍,പക്ഷികള്‍  എന്‍  സുന്ദരഭു്മി
                 എത്ര  സുന്ദരം  എന്‍  അമ്മ.
                 പച്ചപ്പട്ടുടുത്തു  നില്‍ക്കുന്ന  നിന്നെ  കാണാന്‍  എന്തുരസം.
                 എത്ര മനോഹരം  ഈഭുമി....
                 എത്ര  സുന്ദരം  ഈ  ഭുമി....




 


                                                                              നയന കെ. എസ്

എന്നമ്മയാം ഭുമി

എന്‍ അമ്മയാം  ഭുമി   ഈശ്വരന്‍തന്‍ ദാനം നീ 
മനോഹരീ നിന്നുടെ  വിരിമാരില്‍ കിടക്കും.
മനുജരാം ഞങ്ങള്‍  എത്ര ഭാഗ്യവാന്‍മാര്‍.

നിന്‍ മക്കള്‍ തന്‍  പ്രവര്‍ത്തികള്‍
നിന്നുടെ  ജീവനാം പ്രകൃതി തന്‍ നാശം
അവരറിയുന്നില്ല  തന്നുടെ  അമ്മയാം ഭുമിയേ.

പച്ചയാം  വിരിപ്പിട്ട  എന്‍  ഭുമിയേ കണ്ടാല്‍
അതും തലകുനിഞ്ഞോടിപ്പോകും.

എത്ര മനോഹരിയാണെന്റെ ഭുമി.
എത്ര മനോഹരിയാണെന്റെ ഭുമി...
                     
                                                       By- 





                                                   

                                                                                      

ഞാന്‍ ഭൂമി

എന്നെ മനസിലായോ? ഞാമ്‍ ഭൂമി. ഞാന്‍ എന്റെ കഥ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കു

ഭൂമി ശ്രീ................

ഭൂമിതന്‍ മനോഹര ദളങ്ങള്‍
ഇന്ന് കൊഴിഞ്ഞുവീഴവേ
പ്രകൃതിതന്‍ രമണീയത
കാറ്റില്‍ പറത്തവേ
ഒരുവറ്റു സ്നേഹത്തിനായി
കേഴുന്നു  ഭൂമിതന്‍  ശ്രീ

       ഇനിയൊരു ഹരിതഭൂമിക്കായ്
       കൊതിക്കുന്നിതാ മനുഷ്യരാശികള്‍
       ഇനിയെത്രനാള്‍  ശേഷിപ്പൂ -
       നിന്‍  മനോഹര മേനികള്‍?

ഭൂമിതന്നകതാരില്‍

പ്രകൃതിയെ തകര്‍ക്കുന്ന മനുഷ്യന്‍

സൗരയൂഥത്തിലെ അതിസുന്ദരിയായ ഒരഗംമാണ് ഭൂമി.ഭൂമിയുടെ സഹോദരങ്ങളായ മറ്റു ഗ്രഹങ്ങളിലൊന്നും

Tuesday, January 4, 2011

പച്ചപട്ടുടുത്ത അമ്മ

എത്ര സുന്ദരമെന്‍ ഭൂപ്രകൃതി 
എത്ര മനോഹരമാം എന്‍ അമ്മ
പച്ചപ്പട്ടുടുത്തു നില്‍ക്കുന്ന അമ്മ
ഞാന്‍ നോക്കിനില്‍ക്കുന്നു അമ്മേ നിന്നെ......
‌പച്ച പുതച്ചു നില്‍ക്കുന്നു മരങ്ങളും
മൃഗങ്ങളെയും പുഴകളെയും തോടുകളെയും എല്ലാം 
ഏന്തിനില്‍ക്കുന്ന അമ്മയെന്‍ ഭൂമി
‌നിന്നുടെ മേനിതന്‍ രഹസ്യമെന്തമ്മേ
പച്ചപ്പട്ടുടുത്ത അമ്മ നിന്‍ വസ്ത്രം 
സൂര്യകിരണങ്ങളാല്‍ വെട്ടിത്തിളങ്ങുന്നു.......‌
യൗവ്വനത്തില്‍ തന്നെ എത്തിനില്‍ക്കുന്നു
നിന്നുടെ മേനി രഹസ്യമെന്തമെന്തമ്മേ
പലവര്‍ണങ്ങളാല്‍ നിന്‍ മേനി തന്‍ 
മോഡി കൂട്ടുന്ന പൂക്കളും കായ്ക്കളും എത്ര സുന്തരം
സൗരഭ്യം പകരും നിന്‍ പൂക്കളെ ഒന്നു
തൊട്ടിടാന്‍ എന്നെ അനുവദിച്ചാലുമമ്മേ......
                by 
                     Shalu George

Monday, January 3, 2011

ujyhgiujop

iuyoikp[l[;]\l

Monday, February 1, 2010

ഓണത്തപ്പന്‍


ഓണത്തപ്പന്‍ നിന്‍ വീട്ടില്‍
വിരുന്നുവന്നാല്‍ എന്തുനല്‍കും
ഓണത്തപ്പന്‍ എന്‍ വീട്ടില്‍
വിരുന്നുവന്നാല്‍ സദ്യ നല്‍കും
ഓണത്തപ്പന്റെ ഒപ്പം കൂടി
ഓണക്കളികള്‍ കളിച്ചീടും            ഷെറിന്‍  ഷാജു

Sunday, January 31, 2010

അമ്മതന് താരാട്ട്

പെറ്റമ്മ മറന്നൊരു താരാട്ടിന് ഈണവും
അമ്മിഞ്ഞ നുണയുമതിന് സ്വാൂദും
അമ്മതന് സ്നേഹത്തിന് ആഴിയും
ആ നിര്മലതയില് നിന്നുതിര്ന്നിട്ടും സുൗൗാഖവുിം
എന്നുമെന് സ്വപ്നങ്ങള് മാത്ര.....
ആ സ്വപ്ന സാഗരത്തില്  എന്നുമെന്നും
തീരാ വേദനയാണെന്  ജന്മം
ഏതാഴിയില് മുങ്ങിപൊങ്ങുമ്പോഴും
ആ താരാട്ടിന് ഓര്മ തന് ചുഴിയില്
നീറി പിടയുകയാണെന് ജനമം
അമ്മ തൊട്ടിലില്‍ നീയെന്നതനച്ചാക്കിയപ്പോള്‍
അമ്മിഞ്ഞ നല്‍കുവാനൊരമ്മ വന്നു
അമ്മ തന് വാക്കിനര്ത്ഥം എന്തെന്നവര്
ചൊല്ലിത്തന്നു താലോലിച്ചു
ആ  അമ്മ തന്  മാറില് നിന്നുതിര്ന്ന സ്നേഹം
ഇന്നുമെന് ജീവിത സഖിയായി      പ്രിന്സ് എം ജെ

ഓര്‍മ്മ തന്‍ വക്കത്ത്

കണ്ട് കേട്ട് പാട്ടുകള്‍ പാലാഴി പോലെയായ്.
വന്നുചേര്‍ന്ന നാളുകളില്‍ ഓര്‍മ്മകള്‍ തന്‍ വാസന
പുഷ്പോത്സവങ്ങളുടെ വാനം പാടിയും
                         എങ്ങെങ്ങോ പാറുന്ന ഓര്‍മകള്‍
അറിയാതെ ഓര്‍മ്മ തന്‍ വക്കത്ത് എത്തിനോക്കുന്നിതാ
                                                 നിത്യദിനം.
ആയിരംരുചിയേറും സദ്യയുണ്ടെങ്കില്‍ 
                         ഓണം നല്ലൊരു സുദിനം
അകലുന്ന ജീവിതം തകരുന്ന ഹൃദയവും
                            ആഘോഷമില്ലാത്ത  രാവുകളും
വെറുതെ കരയാന്‍  എങ്ങനെയെങ്കിലും
                                  തുഴയുന്നു.
എങ്കിലും സ്വപ്നത്തില്‍ തേരിലേറി അറിയാതെ
                     തുടരുന്ന ഈ യാത്രതന്‍ മാനവര്‍
TESLIN.JOSEPH
                                   X.E                      

ജാതിയേത്

ഓര്‍മകള്‍ വിരിയുന്ന പുക്കാലം

ഓര്‍മതന്‍ പൂങ്കാവനത്തില്‍ പിന്നെയും
 വീണ്ടും ഒരു മലര്‍മെട്ടു വിരിഞ്ഞു വന്നു
ആശകള്‍ തളിരിട്ടു വന്നോരെന്‍ മനസ്സിലായി
ഓര്‍മകള്‍  കളിവഞ്ചി  തുഴയകയല്ലോ
ഓര്‍മകള്‍  കളിവഞ്ചി  തുഴയുകയല്ലോ
              ഇനിയും വരണമെന്നാശിച്ചൊരെന്‍  ബാല്യം
              ​എന്‍ മുന്‍പില്‍ തുളുമ്പി നില്‍ക്കയല്ലോ
              വസന്തകാലത്തിന്റെ ഓര്‍മകള്‍ പൂക്കുന്ന                                                                                         പൂവാകച്ചോട്ടില്‍ നില്‍ക്കയല്ലൊ
              ഞാന്‍ നില്‍ക്കയല്ലോ
പെയ്യുവാനായി വിതുമ്പി നില്‍ക്കുന്ന
കാര്‍മേഘക്കൂട്ടില്‍ അലുഞ്ഞു പോയി
എന്റെ സങ്കടമെല്ലാം തീര്‍ന്നു പോയി
മാനത്തുദിക്കുന്ന സൂര്യനേക്കാളേറെ
ശോഭയുണ്ടിപ്പോഴെന്‍ മനസിലാകെ
                                              അമിത സെബാസ്റ്റ്യന്‍
 

വാനോളം ഉയര്‍ന്നവര്‍

വാനോളം ഉയരുന്ന പ്ര​​ശസ്തി-
ക്കുമേലാണിന്നു മനുഷ്യന്‍
മനുഷ്യന്റെ കൈക്കുമ്പിളിലിരുന്ന്
ഭ്രമണം ചെയ്യുന്ന ഭൂമി.
മനുഷ്യന്റെ അനുവാദത്തോടെ
ഉദിക്കുന്ന സൂര്യന്‍.
സര്‍വ്വരഹസ്യങ്ങളും ചോര്‍ത്തി
കൈക്കുമ്പിളില്‍ ചന്ദ്രനെ യാഥാര്‍ത്ഥ്യമാക്കിയ മനുഷ്യന്.
മനു​​ഷ്യന്റെ ഇച്ഛക്കൊത്തു നീങ്ങുന്ന കാലം
പ്രകൃതിയെ കയ്യടക്കി ഭരിക്കുന്ന മനുഷ്യന്‍
നൂതന സൗകര്യങ്ങള്‍പുറത്തിറക്കി
പ്രകൃതിയെ പുകയ്ക്കുന്ന മനുഷ്യന്‍
ഇവയെല്ലാം സഹിച്ച് എരിഞ്ഞുതീരുന്ന ഭൂമി
എന്തുപറ്റി മനുഷ്യാ
സ്വന്തം നിലനില്പ് എന്തിനില്ലാതാക്കുന്നു
ബുദ്ധി വളര്ന്ന അവന് വിവേകം വളരായ്കയോ?
അതോ തന്നോട് തന്നെയുള്ള പ്രതികാരമോ?
രചയിതാവ്
ഡെല്ന ജോസഫ്
X.B
 




വിദ്യാലയം

അറിവെന്ന സാഗരം തേടുന്നവര്‍ക്ക്
ഒരു കൊച്ചു തോണിയീ വിദ്യാലയം
ഉയരത്തിലെത്താന്‍ ശ്രമിക്കുന്നവര്‍ക്ക്
ഒരു വലിയ ഏണീയീ വിദ്യാലയം
പാപക്കടലിലെ രാജാവാം മര്‍ത്യര്‍ക്ക്
മുക്തിയേകുന്ന തീ വിദ്യാലയം
പരമദരിദ്രരാം ഭുലോക മര്‍ത്യര്‍ക്ക്
പാര്‍തഥിവാന്‍ ആക്കുന്നു വിദ്യാലയം
സത്യവും നീതിയും ചൊല്ലി പഠിപ്പിച്ച്
നല്ലവരാക്കുന്നു വിദ്യാലയം
എന്‍ ജീവിത ലക്ഷ്മിയീ വിദ്യാലയം               അമല്‍  മുരളീധരന്‍

ഇനിയുമുണ്ണിയായ് പിറക്കാന്‍

ഇതായിരുന്നുവോ മരണത്തിന്റെ തണുപ്പ്
ഓര്ക്കുന്നു ഞാന് ഏതോ കവിതയുടെ ഈരടികള്‍
മരണത്തിലേക്കുള്ള കാല്‍വപ്പ് പോലെ
നേര്ത്ത മരവിപ്പ് എന്റെ കാലുകളില് പടരുന്നു
നനുത്തഒരു പുഞ്ചിരിവിരിഞ്ഞുവോ എന്റെ
ചുണ്ടുകളില്‍ അവസാനത്തേതാകാം
യമപ്രവേശം ഒരു അര്ബുദാണുവായ്
ആകുുമെന്നോര്ത്തീല ഞാന് അഹംഭാവമെന്നെ
മൂടിയതോ കാരണമാം. പിുുഴച്ചതേതോ വഴികളില്
ഇനി തിരിഞ്ഞു നോക്കിയാല് അടിതെറ്റുുീീമെന്ന
ഭയം എന്നെ വേട്ടയാടുന്നു .വേദനയുടെ
വിശപ്പുു തീരാത്ത കാലത്തോളം അവയെന്നെ
കാര്ന്നുതിന്നുകൊള്ളട്ടെ എതിര്പ്പുകളില്ലെനിക്ക്
സ്മൃൃതികവാടങ്ങളില് തെറ്റുുുുുുുുുുുുുുുുുുുുുുുുകളുടെ തിളങ്ങുന്ന
vaalththalappuകള് നീണ്ടുനില്ക്കുന്നു
ആഗ്രഹങ്ങളെല്ലാമിന്നൊന്നു മാത്രം
തിരുത്തുവാന്കഴിഞ്ഞില്ലെങ്കിലീജന്മോത്ഭവം പോലും
ഇനിയുമെന്നമ്മതന് ഗര്ഭപാത്രത്തിലുണ്ണിയായ്
തളിരിടാന്  കഴിഞ്ഞെങ്കില് മരണമെന്നെ
വരിഞ്ഞു മുരുകുന്നു ഇനി.....വിട.......

തോരാകണ്ണുനീര്‍

ഒരു ശ്രദ്ധപാളിയാല്‍ എന്തൊക്കെയാവും
എന്നു നിങ്ങള്‍ക്കറിയേണ്ടേ കൂട്ടരെ
അറിയൂ നിങ്ങളറിയൂ
ഒരു നാടിനെ കണ്ണീരിലാഴ്ത്തിയ ദിനത്തെ
ദശപുഷ്പങ്ങള്‍ കൊഴിഞ്ഞതും
പെരുമണ്ണിലഴലിന്‍ മേഘംവിരിഞ്ഞതും
നെഞ്ചിലെ ചൂടും കൈയ്യിലെ സ്നേഹവും
കൂട്ടിനിര്‍മ്മിച്ചൊരാപാല്‍പ്പായസം
ഒന്നുനൊട്ടിനുണയുവാനാകാതെ
അണഞ്ഞുപോയ് മൃത്യുവിന്‍ കയത്തിലാകുരുന്നുകള്‍
കളിയുടെ നിറദീപമായ്,തെളിവിന്‍ ജ്വാലതേടി
വിദ്യാലയമാം കിളികൂട്ടിലണഞ്ഞൊരാക്കുരിവികള്‍
അണഞ്ഞുപോയ് പെട്ടെന്നൊരു ദിനം
കൊടുങ്കാറ്റേറ്റ മെഴുതിരിനാളം പോല്‍
മണ്ണപ്പം ചുട്ടും,കറികളൊരുക്കിയും
കളിച്ചുതീര്‍ത്താദിനാന്ത്യത്തില്‍
സ്വന്തം കിളിക്കൂട്ടിലേയ്ക്ക് പറന്നു
ഇരതേടി കുഞ്ഞാറ്റ മടങ്ങുപോല്‍
"റോഡിന്‍ വലംവശം ചേര്‍ന്നുപോയിടേണം
നന്മകളാം ഉണ്ണികള്‍ നിങ്ങളെന്നും"
ഗുരുവചനത്തിനനുസൃതമായി ചരിച്ചു
കുഞ്ഞുപൈതങ്ങള്‍ വരിവരിയായ്
മദ്യലഹരിയോ അബോധ്യചിന്തയോ
ഉത്തരവാദത്വത്തിനേറ്റക്കുറച്ചിലോ
ഏതോ അനിര്‍വാച്യമാം ചിന്തയാല്‍
കിട്ടാതെ പോയതോ, നഷ്ടപ്പെടുത്തിയതോ നിയന്ത്രണം
ആ വണ്ടിയെന്റെ, ഈ വണ്ടിയെന്റെ
എന്നുകലപില കൂട്ടുംകുരുന്നുകള്‍
തന്‍ ഇളംമാറിലൂടെ ചീറിപാഞ്ഞുപോയ്
ആ യന്ത്ര ഭീമന്‍, ക്രൂരന്‍, നിഷ്ഠൂരന്‍
പെറ്റമ്മതന്‍ കാത്തിരിപ്പിന്‍ മുമ്പില്‍
ചിതറിത്തെറിച്ചു ചെഞ്ചോരതുള്ളികള്‍
എല്ലാമെരിഞ്ഞടങ്ങി ഞൊടിയിടയില്‍
കേവലമൊരു കൊച്ചിരമ്പലില്‍
                                                       Anil Thomas
                         VIII E                                    

പരസ്യങ്ങളിലെ രഹസ്യം

നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി പരസ്യങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. അനുകരണ ഭ്രമവും ജീവിത സൗകര്യ‌‌ങ്ങള്‍ വര്‍ദ്ധിപ്പിക്കാനുളള പരിശ്രമവും മനുഷ്യന്‍ തുടരുന്നിടത്തോളളം കാലം പരസ്യങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കും. ജനങ്ങള്‍ പരസ്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ കൂടുതലായി പരസ്യങ്ങള്‍ ജനങ്ങളെ ഉപയോഗിക്കുന്നു എന്ന വിമര്‍ശനവും ഏറിവരികയാണിന്ന് . പരസ്യങ്ങളുടെ പിന്നാലെ പരക്കം പായുന്ന സമൂഹത്തെ നാം എന്തുവിളിക്കും?
മിക്ക പരസ്യങ്ങളും ഉന്നംവെക്കുന്നത് കുട്ടികളെയാണ്. വളരെ ചെറുപ്പത്തിലെ തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക്
കുട്ടകളെ അടിമകളാക്കുക എന്നതാണ് ഇത് ലക്ഷ്യം വെക്കുന്നത്. കപടവാഗ്ദാനങ്ങള്‍ നല്കി പരസ്യങ്ങളിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുവാന്‍ ജനകീയകൂട്ടായ്മകള്‍ സംഘടിക്കേണ്ടതുണ്ട്.
പരസ്യങ്ങളുടെ ലോകത്താണ് നാം ജീവിക്കുന്നത്. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നതു-
പോലെ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ പരസ്യമയം. പരസ്യത്തിന്റെ അടിമകളായി മനുഷ്യന്‍ മാറുകയാണ്. പരസ്യത്തിന്റെ പ്രധാന ആയുധം സൗന്ദര്യമാണ്. സോപ്പുകളും പേസ്റ്റുകളും ഒപ്പം ക്രീമുകളും പരസ്യത്തിന്റെ കെണികളൊരുക്കുന്നു. ഉപയോഗശേഷമാണ് "വെളുക്കാന്‍ തേച്ചത് പാണ്ടായി" എന്ന ചതിമനസ്സിലാകുന്നത്.
കഷണ്ടിക്കും മരുന്നുണ്ടെന്ന് പരസ്യം പറയും, അങ്ങനെ എന്തെല്ലാം വസ്തുക്കള്‍. "സര്‍വ്വരോഗ സംഹാരിയായ ഷര്‍ട്ടുകള്‍ വരുവിന്‍ വാങ്ങുവിന്‍ മിതമായ വില" എന്ന പരസ്യമന്ത്രത്തിനു പിറകെ പോയി അമളി പറ്റിയവര്‍ പുറത്തുപറയില്ല."ഏട്ടില പശു പുല്ലു തിന്നില്ല:" എന്നു നമുക്കറിയാം. എന്നിട്ടും എന്തുകൊണ്ടാണ് നാം പരസ്യത്തിനു പിന്നാലെ പോകുന്നത്? അന്ധമായ അനുകരണ ഭ്രമമാണ് ഒരു കാരണം. പരസ്യത്തിലെ മാതൃകാ കുടുംബമാണ് മലയാളികള്‍ എന്നതാണ് വാസ്തവം. "കാണം വിറ്റും ഓണം ഉണ്ണണം " എന്ന പഴമൊഴി മാറ്റി "കാണം വിറ്റും പരസ്യ ഉല്‍പ്പന്നം വാങ്ങണം" എന്നായി. ലോണെടുത്തും കടംവാങ്ങിയും പരസ്യത്തില്‍ കണ്ട വസ്തുക്കള്‍ മോഹിച്ച് സാധനങ്ങള്‍ വാങ്ങിക്കൂട്ടുമ്പോള്‍ മര്‍ത്യ൯ അറിയുന്നില്ല പിന്നീട് തങ്ങള്‍ കിടപ്പാടം ഇല്ലാത്തവനായി മാറുമെന്ന സത്യം.
എല്ലാ പരസ്യങ്ങളും ചതിക്കുഴികളാണ് തീര്‍ക്കുന്നത് എന്നു നമുക്ക് തീര്‍ത്തും പറയാന്‍ കഴിയില്ല. കാരണം അറിവു പകര്‍ന്നുനല്‍കുന്ന നല്ല ആശയങ്ങള്‍ പകര്‍ന്നു നല്‍കുന്ന പങ്കുവെക്കുന്ന നേര്‍വഴിക്ക് നയിക്കുന്ന
ധാരാളം പരസ്യങ്ങളുണ്ട്. അത് തിരിച്ചറിയാനാണ് നമുക്കുകഴിയേണ്ടത്. വിവേകപൂര്‍ണ്ണമായ സമീപനമാണ് പരസ്യങ്ങളോട് നാം സ്വീകരിക്കേണ്ടത്. പരസ്യത്തെ ഒന്നടങ്കം അനാവശ്യമെന്നോ ബാലിശമെന്നോ പറഞ്ഞ് അവഗണിക്കുന്നത് തെറ്റാണ്. പരസ്യത്തിന് ജീവിതത്തില്‍ അമിത പ്രാധാന്യം കൊടുക്കാതിരുന്നാല്‍ മതിയാകും.
അതുപോലെ ലക്ഷ കണക്കിനു പണം ചെലവു ചെയ്ത് എത്ര കമനീയമായി പരസ്യം ചെയ്താലും നല്ലതല്ലാത്ത ഒന്നിനും പൊതുജനത്തിന്റെ ശാശ്വതമായ പിന്തുണ നേടാന്‍ കഴിയില്ല.
"പരസ്യങ്ങളില്‍ ചില രഹസ്യങ്ങളുണ്ട് ,
രസ്യം നല്ലതോ? ചീത്തയോ?"


Akhila  Joseph
VIII-D